Curated byഗോകുൽ എസ് | Samayam Malayalam | Updated: 27 Mar 2025, 1:00 am
RR vs KKR: ഐപിഎല്ലിലെ രണ്ടാം കളിയിലും രാജസ്ഥാൻ റോയൽസ് കനത്ത പരാജയം ഏറ്റുവാങ്ങി. ഈ കളിക്ക് ശേഷം ടീമിന്റെ ഏറ്റവും വലിയ തലവേദന എന്താണെന്ന് നോക്കാം. ആശങ്കയിൽ ആരാധകർ.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസിന് നിരാശ
- ടീമിന്റെ പ്രധാന തലവേദന ഇങ്ങനെ
- ആശങ്ക നൽകി ആ മൂന്ന് പേർ
രാജസ്ഥാൻ റോയൽസ്ഒട്ടും ടച്ചിലല്ല ജയ്സ്വാളെന്ന് തോന്നിപ്പിക്കുന്നതായിരുന്നു തുടക്കം മുതലുള്ള അദ്ദേഹത്തിന്റെ ബാറ്റിങ്. പന്ത് മിഡിൽ ചെയ്യാൻ ബുദ്ധിമുട്ടുന്ന യശസ്വിയെയാണ് ഗുവാഹത്തിയിൽ നടന്ന കളിയിൽ കണ്ടത്. അടുത്ത മത്സരത്തിൽ താരം ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ രാജസ്ഥാൻ റോയൽസിന് അത് കനത്ത തിരിച്ചടിയായിരിക്കുമെന്ന കാര്യം ഉറപ്പ്.
Also Read: രാജസ്ഥാൻ റോയൽസ് നടത്തിയ ആ പരീക്ഷണം വൻ ഫ്ലോപ്പായി; കട്ട കലിപ്പിൽ ആരാധകർ രംഗത്ത്, സഞ്ജുവിന്റെ ടീമിനെതിരെ വിമർശനം
ജയ്സ്വാളിനെപ്പോലെ നിതീഷ് റാണയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ നിരാശപ്പെടുത്തി. നാലാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഈ താരം ഒൻപത് പന്തിൽ എട്ട് റൺസ് മാത്രം നേടി പുറത്താവുകയായിരുന്നു. നേരത്തെ ആദ്യ കളിയിലും നിതീഷ് റാണ ഫ്ലോപ്പായിരുന്നു. സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയും നാലാം നമ്പരിൽ ബാറ്റ് ചെയ്ത നിതീഷ്, എട്ട് പന്തിൽ 11 റൺസുമായാണ് വീണത്. തുടർച്ചയായ രണ്ടാം കളിയിലും നിതീഷ് ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയത് രാജസ്ഥാന് സമ്മാനിക്കുന്ന ആശങ്ക ചെറുതല്ല. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ 4.2 കോടി രൂപക്കായിരുന്നു നിതീഷ് റാണയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.
തുടർച്ചയായ രണ്ടാമത്തെ കളിയിലും ഫ്ലോപ്പായ മറ്റൊരു രാജസ്ഥാൻ റോയൽസ് താരം ജോഫ്ര ആർച്ചറാണ്. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ നിന്ന് 12.5 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് വാങ്ങിയ ആർച്ചർക്ക് രണ്ട് കളിയിലും വിക്കറ്റ് വീഴ്ത്താനായില്ല. സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരായ ആദ്യ മത്സരത്തിൽ നാല് ഓവറുകളിൽ 76 റൺസ് വഴങ്ങിയ ആർച്ചർ കെകെആറിന് എതിരെ 2.3 ഓവറിൽ 33 റൺസാണ് വിട്ടുകൊടുത്തത്. അടുത്ത കളിയിൽ ആർച്ചർ ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ രാജസ്ഥാൻ റോയൽസിന്റെ അവസ്ഥ ദയനീയമാകുമെന്ന് ഉറപ്പ്.
Also Read: രോഹിത് ശർമ രക്ഷപെട്ടു, ഐപിഎല്ലിലെ നാണം കെട്ട റെക്കോഡിൽ ഒന്നാമനായി ഗ്ലെൻ മാക്സ്‌വെൽ
കൊൽക്കത്തക്ക് എതിരായ മത്സരം ഇങ്ങനെ: അതേ സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ കളിയിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നേടിയത് 151/9 എന്ന സ്കോറാണ്. 33 റൺസ് നേടിയ ധ്രുവ് ജൂറലായിരുന്നു ടീമിന്റെ ടോപ് സ്കോറർ. 152 റൺസ് ലക്ഷ്യം പിന്തുടർന്ന കെകെആർ 17.3 ഓവറുകളിൽ വിജയത്തിലെത്തി. 61 പന്തുകളിൽ 97 റൺസുമായി പുറത്താകാതെ നിന്ന ക്വിന്റൺ ഡി കോക്കായിരുന്നു കെകെആറിന്റെ വിജയശില്പി.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·