Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 23 Mar 2025, 8:00 pm
IPL 2025 RR vs SRH: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഇഷാന്‍ കിഷന്‍ (Ishan Kishan)_തകര്‍ത്താടിയ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) തോല്‍വി. സഞ്ജു സാംസണും (Sanju Samson) ധ്രുവ് ജുറെലും റണ്‍ചേസിങിന് നേതൃത്വം നല്‍കി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ലക്ഷ്യം ഏറെ അകലത്തിലായിരുന്നു.
സഞ്ജു സാംസണ്‍, ധ്രുവ് ജുറെല്‍ എന്നിവരുടെ ബാറ്റിങ്സണ്റൈസേഴ്സ് 20 ഓവറില്‍ 287 റണ്‍സിന്റെ റെക്കോഡ് വിജയലക്ഷ്യം കുറിച്ചതോടെ റോയല്‍സ് ഏതാണ്ട് തോല്‍വി ഉറപ്പിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും ഇംപാക്റ്റ് പ്ലെയറായി ബാറ്റ് ചെയ്യാനെത്തിയ സഞ്ജു സാംസണും പൊരുതിനോക്കിയെങ്കിലും വളരെ ഉയര്‍ന്ന റണ്‍റേറ്റിന് മുന്നില്‍ വീണു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് റോയല്‍സിന് നേടാനായത്.
സഞ്ജുവും ജുറലും പൊരുതിയിട്ടും രക്ഷയില്ല; രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്‍ 2025 ആദ്യ മാച്ചില്‍ 44 റണ്‍സ് തോല്‍വി
ഓപണര്‍ റോളിലെത്തിയ സഞ്ജു മികച്ച ഫോമിലായിരുന്നു. നാല് സിക്‌സറുകളും ഏഴ് ബൗണ്ടറികളും സഹിതം 37 പന്തില്‍ 66 റണ്‍സ് നേടി. ധ്രുവ് ജുറെല്‍ 35 പന്തില്‍ ആറ് സിക്‌സറും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടെ 70 റണ്‍സെടുത്ത് കിടിലന്‍ ബാറ്റിങ് കാഴ്ചവച്ച് ടീമിന്റെ ടോപ് സ്‌കോററായി.
സഞ്ജുവിന്റെ വിരലിന് നേരത്തേ ശസ്ത്രക്രിയ നടത്തിയിരുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് അണിയാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇംപാക്ട് പ്ലെയറായി കളിക്കുകയായിരുന്നു. റോയല്‍സിന്റെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ റിയാന്‍ പരാഗ് ആണ് ടീമിനെ നയിക്കുന്നത്. പരാഗ് രണ്ട് പന്തില്‍ നാല് റണ്‍സാണ് നേടിയത്. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ അഞ്ച് പന്തില്‍ ഒരു റണ്‍സിന് പുറത്തായപ്പോള്‍ നിതീഷ് റാണ എട്ട് പന്തില്‍ 11 റണ്‍സ് നേടി.
അവസാന ഓവറുകളില്‍ ഷിംറോണ്‍ ഹിറ്റ്‌മെയര്‍ (23 പന്തില്‍ 42 റണ്‍സ്), ശുഭം ദുബെ (11 പന്തില്‍ പുറത്താവാതെ 34) എന്നിവര്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും ലക്ഷ്യം ഏറെ അകലത്തിലായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഇഷാന്‍ കിഷനും ട്രാവിസ് ഹെഡ്ഡും നടത്തിയ സ്‌ഫോടനാത്മക ബാറ്റിങ് ആണ് ഇത്രയും ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്.
2024ല്‍ എസ്ആര്‍എച്ച് തന്നെ സ്ഥാപിച്ച മൂന്നിന് 287 റണ്‍സ് എന്ന ഉയര്‍ന്ന ടോട്ടല്‍ റെക്കോഡിന് ഒരു റണ്‍സ് പിന്നിലാണ് അവര്‍ അവസാനിപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലേ ഏറ്റവും ഉയര്‍ന്ന അഞ്ച് സ്‌കോറുകളില്‍ നാലും ഇതോടെ അവരുടെ പേരിലായി. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ നാല് തവണ 250+ സ്‌കോര്‍ നേടിയ ഏക ടീമായും എസ്ആര്‍എച്ച് മാറി.
വെറും 45 പന്തില്‍ ഇഷാന്‍ കിഷന്‍ കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചുറി കുറിച്ചു. ട്രാവിസ് ഹെഡ് 31 പന്തില്‍ 67 റണ്‍സ് നേടി സ്‌ഫോടനാത്മക ബാറ്റിങ് ആവര്‍ത്തിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. അഭിഷേക് ശര്‍മ 11 പന്തില്‍ 24 റണ്‍സും ഹെയ്ന്റിച്ച് ക്ലാസ്സെന്‍ 14 പന്തില്‍ 34 റണ്‍സും നിതീഷ് റെഡ്ഡി 15 പന്തില്‍ 30 റണ്‍സും നേടി.
ഐപിഎല്ലില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍ നാണക്കേടിന്റെ റെക്കോഡിനും അര്‍ഹനായി. നാല് ഓവറില്‍ 76 റണ്‍സ് വിട്ടുകൊടുത്ത ആര്‍ച്ചര്‍ക്ക് വിക്കറ്റൊന്നുമില്ല. ബൗളിങിലെ വന്‍ പരാജയമാണ് റോയല്‍സിന്റെ തോല്‍വിക്ക് കാരണം.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·