സാമ്പത്തിക ക്രമക്കേട്: ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും യുവേഫ മുൻ പ്രസിഡന്റ് പ്ലാറ്റിനിയെയും കുറ്റവിമുക്തരാക്കി

9 months ago 6

മനോരമ ലേഖകൻ

Published: March 26 , 2025 06:43 AM IST

1 minute Read

സെപ് ബ്ലാറ്റർ, മിഷേൽ പ്ലാറ്റിനി
സെപ് ബ്ലാറ്റർ, മിഷേൽ പ്ലാറ്റിനി

സൂറിക് ∙ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വിചാരണയ്ക്കു വിധേയരായ മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും മുൻ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയെയും സ്വിറ്റ്സർലൻഡ് കോടതി കുറ്റവിമുക്തരാക്കി. 2002ൽ ഇരുവരെയും കുറ്റവിമുക്തരാക്കിയതിനെതിരെ സ്വിസ് അറ്റോർണി ജനറൽ നൽകിയ അപ്പീലിലാണ് കോടതി വീണ്ടും വിധി പറഞ്ഞത്.

അപ്പീൽ സമർപ്പിക്കാൻ ഇനിയും അവസരമുണ്ട്. ഫിഫ പ്രസിഡന്റിന്റെ ഉപദേശകനെന്ന നിലയിൽ ജോലി ചെയ്തതിന് പ്ലാറ്റിനിക്ക് 2011ൽ ബ്ലാറ്റർ 20 ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 20 കോടി രൂപ) അനധികൃതമായി അനുവദിച്ചു എന്നതായിരുന്നു പ്രധാന പരാതി.

2015ൽ ആരോപണം ഉയർന്നതിനെത്തുടർന്ന് ബ്ലാറ്റർ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. അടുത്ത പ്രസിഡന്റാവാനുള്ള പ്ലാറ്റിനിയുടെ സാധ്യതകൾ അസ്തമിക്കുകയും ചെയ്തു. 89 വയസ്സുള്ള ബ്ലാറ്ററും അറുപത്തിയൊൻപതുകാരൻ പ്ലാറ്റിനിയും ഇപ്പോൾ‍ ഫുട്ബോൾ സംബന്ധമായ പദവികൾ വഹിക്കുന്നില്ല.

English Summary:

Blatter and Platini Acquitted: Swiss Court Overturns FIFA Corruption Case

Read Entire Article